Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Rajagopal

ആർ. രാജഗോപാലിന്‍റെ പാസ്‌പോർട്ട് പുതുക്കി നൽകും; കോൽക്കത്ത പോലീസ് 'റീ വെരിഫിക്കേഷൻ' നടപടികൾ തുടങ്ങി

ന്യൂഡൽഹി: 'ടെലഗ്രാഫ്' പത്രത്തിന്‍റെ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആർ. രാജഗോപാലിന്‍റെ പാസ്‌പോർട്ട് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിച്ച സംഭവം ദേശീയതലത്തിൽ വിവാദമായതോടെ തിരുത്തൽ നടപടികളുമായി അധികൃതർ. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകിട്ട് കോൽക്കത്ത പാസ്‌പോർട്ട് ഓഫീസിൽ നിന്ന് ആർ. രാജഗോപാലിനെ ബന്ധപ്പെടുകയും പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിക്കുകയും ചെയ്തത്.

ഇതിന്‍റെ തുടർച്ചയായി കോൽക്കത്ത പോലീസ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് തങ്ങളുടെ ഭാഗത്തുനിന്നുള്ള 'റീ വെരിഫിക്കേഷൻ' നടപടികൾ ആരംഭിച്ചതായി വ്യക്തമാക്കി. റീ വെരിഫിക്കേഷനായി അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ചൊവ്വാഴ്ച വൈകിട്ടോടെ ലഭിച്ചതായി ആർ. രാജഗോപാൽ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നായിരിക്കാം ബംഗാൾ പോലീസും പാസ്‌പോർട്ട് അധികൃതരും സംയുക്തമായി, ഇതുവരെ തടഞ്ഞുവെച്ചിരുന്ന നടപടികൾ വേഗത്തിലാക്കാൻ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2002-ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്‍റെയോ അദ്ദേഹത്തിന്‍റെ പരേതനായ പിതാവിന്‍റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കോൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാസ്‌പോർട്ട് പുതുക്കുന്നതും തടഞ്ഞുവെച്ചത്. എന്നാൽ, ഗാന്ധിയനും മുൻ പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തന്‍റെ പിതാവ് 2016-ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടർപട്ടികയിൽ ഇല്ലാതെ വരുമെന്നും രാജഗോപാൽ ചോദ്യം ചെയ്തിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകന് നേരിട്ട ഈ അനാദരവിനെതിരെ വിവിധ മാധ്യമ സംഘടനകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ശക്തമായ ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപ ദാസ് മുൻഷിയും കോൽക്കത്തയിലെ രാജഗോപാലിന്‍റെ വസതിയിലെത്തി നേരിട്ടാണ് ഐക്യദാർഢ്യം അറിയിച്ചത്. സുരക്ഷാ ക്ലിയറൻസ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയായ എസ്ഐആറിൽ നിന്ന് രാജഗോപാലിന്‍റെ പേര് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കിയതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന തലത്തിലും അനുകൂല നടപടികൾ ഉണ്ടാകുന്നത്.

 

Latest News

Corehub Up